അഡ്വ. ദീപ്തി മേരി വർഗീസിന് കെ.പി.സി.സി മീഡിയ സെല്ലിൻ്റെ ചുമതല.[61]
2023 ജൂൺ 3
പുന:സംഘടനയുടെ ഭാഗമായി 3 ജില്ലകളൊഴിച്ച് ബാക്കി പതിനൊന്ന് ജില്ലകളിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു.[62][63]
2023 ജൂൺ 5
പുന:സംഘടനയുടെ ഭാഗമായി ബാക്കി 3 ജില്ലകളുടേയും തർക്കമുണ്ടായിരുന്ന ബ്ലോക്കുകളിലേയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 282 ബ്ലോക്കുകളിലും പുതിയ അധ്യക്ഷന്മാർ നിലവിൽ വന്നു.12 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ പുന:സംഘടന നടന്നത്.[64]
(പട്ടിക കാണാൻ ഐ.എൻ.സി കേരള എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക എഫ്ബി പേജ് സന്ദർശിക്കുക)[65]
2024 മാർച്ച് 1
മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡൻ്റായിരുന്ന കാലയളവിൽ നിയമിച്ച കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയ്ക്ക് സംസ്ഥാന കോൺഗ്രസ് നേതൃയോഗം അംഗീകാരം നൽകി. പഴയ 90 പേരുടെ പട്ടികയിൽ പാർട്ടി വിട്ടവരെയും സജീവമല്ലാത്തവരെയും ഒഴിവാക്കി ബാക്കി 77 പേരെ കെ.പി.സി.സി സെക്രട്ടറിമാരായി നിയമിച്ചു.[66]
2024 ജൂൺ 10
ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്ത് ആയതിനെ തുടർന്ന് ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ രാജിവച്ചു. വി.കെ. ശ്രീകണ്ഠൻ എം.പിക്ക്തൃശൂർ ഡി.സി.സിയുടെ താത്കാലിക ചുമതല.
സംഘടനാ ചുമതലകളുടെ മേൽനോട്ടക്കാർ
2023 ജനുവരി 27ന് ചേർന്ന കെ.പി.സി.സി നിർവാഹക സമിതി യോഗം പുതിയ ഭാരവാഹികൾക്ക് സംഘടന ചുമതലകൾ നിശ്ചയിച്ചു നൽകി. ഇതുവരെ ജില്ലകളുടെ ചുമതല മാത്രമാണ് ഏൽപ്പിച്ചിരുന്നത്. പോഷക സംഘടനകളുടേയും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയും വിവിധ സംഘടന മേഖലകളുടേയും ചുമതലയാണ് വിഭജിച്ച് നൽകിയത്.
എൻ. ശക്തൻ(വൈസ് പ്രസിഡൻറ്) - രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്
വി.ടി. ബൽറാം(വൈസ് പ്രസിഡൻറ്) - യൂത്ത് കോൺഗ്രസ്, കെ.എസ്.യു, സാമൂഹിക-മാധ്യമം, കല, സാംസ്കാരികം, ഇന്ത്യൻ പ്രൊഫഷണൽ കോൺഗ്രസ്
വി.ജെ.പൗലോസ്(വൈസ് പ്രസിഡൻറ്) - കർഷക കോൺഗ്രസ്, കെ.കരുണാകരൻ ഫൗണ്ടേഷൻ
വി.പി. സജീന്ദ്രൻ(വൈസ് പ്രസിഡൻറ്) - മഹിള കോൺഗ്രസ്, ദേവസ്വം ബോർഡ്, ദളിത് കോൺഗ്രസ്, ആദിവാസി കോൺഗ്രസ്
ടി.യു.രാധാകൃഷ്ണൻ - (സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി), കെ.പി.സി.സി ഓഫീസ്, അംഗത്വ വിതരണം, ഓഫീസ് നിർവഹണം, 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പ് ചുമതല
കെ.ജയന്ത്(ജനറൽ സെക്രട്ടറി) - (അറ്റാച്ച്ഡ് സെക്രട്ടറി, കെ.പി.സി.സി പ്രസിഡൻ്റ്) യൂത്ത് കോൺഗ്രസ്, കെ.എസ്.യു[67]
വി.എം.സുധീരൻ കെ.പി.സി.സി പ്രസിഡൻറായിരുന്നപ്പോൾ 2016-ൽ എ.ഐ.സി.സി ഇടപെട്ടാണ് കേരളത്തിൽ രാഷ്ട്രീയ കാര്യ സമിതി രൂപീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ കോൺഗ്രസ് നേതാക്കന്മാരുടെ ഫോറമായിട്ടാണ് ഇതിനെ എ.ഐ.സി.സി പരിഗണിക്കുന്നത്.